പോസ്റ്റുകള്‍

ദ കിഡ്

ഇമേജ്
കുറെ കാലങ്ങൾക്ക് ശേഷം ഒരു ചാർലി ചാപ്ലിൻ പടം കണ്ടു. ദ കിഡ്. ലളിതമായ കഥ. പഴയകാല കോമഡികൾ രസിക്കുന്നവർക്ക് ഇഷ്ടപ്പെടും... അവിവാഹിതയായ ഒരു മാതാവ് വലിയ ദുഃഖത്തോടെ താൻ പ്രസവിച്ച ചോരക്കുഞ്ഞിനെ   ഇവനെ കിട്ടുന്നവർ ഇവനെ സ്നേഹപൂർവ്വം വളർത്തണേഎന്ന അപേക്ഷ എഴുതി കുട്ടിയുടെ ഉടുപ്പിൽ വച്ച ശേഷം ആശുപത്രിക്ക് സമീപം കിടന്നിരുന്ന കാറിൽ ഉപേക്ഷിക്കുന്നേടത്ത് കഥ തുടങ്ങുന്നു. കാറിൽ കുഞ്ഞുണ്ട് എന്ന വിവരം അറിയാതെ കാറു മോഷ്ടിച്ച രണ്ട് മോഷ്ടാക്കൾ കുട്ടിയെയും കൊണ്ട് കുറെ ദൂരം പോയ ശേഷമാണ് കാറിന്റെ പിൻസീറ്റിൽ കടന്ന് കരയുന്ന കുഞ്ഞിനെ കാണുന്നത്. അവർ കുഞ്ഞിനെ വഴിക്കൊരു ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുന്നു. അതിലെ വന്ന ട്രാമ്പ് കുട്ടിയെ എടുക്കുന്നു ആദ്യമൊക്കെ ഒരു ശല്യം ആകുമെന്ന് കരുതി കുട്ടിയെ ഒഴിവാക്കാൻ പലവട്ടം  ശ്രമിച്ചെങ്കിലും പിന്നീട് കുട്ടി കുട്ടിയുടെ ഉടുപ്പിൽ നിന്നും ഈ കുട്ടിയെ സ്നേഹപൂർവ്വം പരിപാലിക്കണമെന്ന അപേക്ഷ കണ്ടു മനസ്സലിഞ്ഞ് കുട്ടിയെ സ്വന്തം ഒറ്റമുറി വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെവച്ച് കുട്ടിക്ക് ജോൺ എന്ന് പേരിട്ട് അവനെ സ്നേഹപൂർവ്വം വളർത്തുന്നു. അപ്പോഴേക്കും മനസ്സു മാറിയ മാതാവ് കുട്ടിയെ തിരിച്ചു കിട്ടാൻ അന്വേഷണം

മഗ്നിഫിഷ്യന്റ് സെവൻ.

ഇമേജ്
ഒരല്പം നേരം പോക്ക് ആകാമെന്ന് തോന്നുമ്പോഴാണ്‌ സിനിമയിലേക്ക് തിരിയാറുള്ളത്. അല്ലാതെ സിനിമയിൽ നിന്നും വിജ്ഞാനമ് നേടിക്കളയാം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല. കാണുമ്പോൾ അ തങ്ങ് ആസ്വദിച്ച് കാണാറുണ്ട് എന്ന് മാത്രം. സിനിമ കണ്ട് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ മക്കളും സഹോ സദരങ്ങളും ചിലപ്പോൾ‌ കളീയാക്കാറുമുണ്ട് എന്നത് വേറേ കാര്യം. അമെരിക്കൻ കൗ ബോയ് പടങ്ങൾ വലിയ ഇഷ്ടമാണ്‌‌. വടക്കേ അമേരിക്കൻ ഭൂഖണ്ഢത്തിലെ മരുഭൂമിയുടെ ഓരങ്ങളിലെ ഗ്രാമങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകൾ. പരുക്കൻ കഥാപാത്രങ്ങളും അവരുടെ കുതിരകളും നാടൻ തോക്ക്കളുപയോഗിച്ചുള്ള പോരാട്ടങ്ങളും അല്പമൊക്കെ വന്യമായ പ്രേമങ്ങളുമൊക്കെ ഇപ്പോഴും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഈയിടെ ഒന്നു കണ്ടു. മഗ്നിഫിഷ്യന്റ് സെവൻ. മെക്സിക്കോയിലെ ഒരു ഗ്രാമം അതിലെ പാവങ്ങളായ കർഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരു കൊള്ളക്കാരൻ കൾവേരാ(Eli Wallach). അയാളുടെ സംഘത്തിന്‌ ഭക്ഷണത്തിന്റെ അവശ്യം വരുമ്പോഴൊക്കെ അയാൾ കർഷകരെ കൊള്ളയടിക്കും. ഒരനുഷ്ടാനം പോലെ ഗ്രാമീണർ അയാൾക്ക് വേണ്ടതൊക്കെ നല്കിക്കൊണ്ടിരുന്നു. ആദ്യമാദ്യമൊക്കെ ഭീഷണിപ്പെടുത്തലേ ഉണ്ടായിരുന്നുള്ളൂ. പാവങ്ങൾ അത് സഹിച

വിറ്റ്നസ്.

ഇമേജ്
ആധുനിക സമൂഹം വികസനം എന്നും പുരോഗതി എന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഒന്നിനോടും താലപര്യമില്ലാത്ത ഒരു കൂട്ടരുണ്ട് അമെരിക്കയിൽ. ഇവരിപോഴും വൈദ്യുതി മോട്ടോർ വാഹനങ്ങൾ തുടങ്ങിയ ഒരു സൗകര്യങ്ങളും ഉപയോഗിക്കുന്നില്ല. ഇന്നും മുന്നൂറ്‌വർഷം പിറകില്ജീവിക്കുനവർ എന്നാണ്‌ അവർ വിശേഷിപ്പിക്കപ്പെടുന്നത്. തികച്ചും പ്രകൃതിയോടിണങ്ങി വളരേ ലളിതമായ ജീവിതം നയിക്കുന്ന ഇവർ കൃസ്തുമത വിശ്വാസികളാണ്‌. പ്രായ പൂർത്തിയായി സ്വന്തം ഇഷ്ടത്തിന്‌ ഈ ജീവിതം തെരഞ്ഞെടുക്കുന്നവരെ മാത്രമേ ഇവർ സമൂഹത്തില്ചേർക്കുന്നുള്ളൂ അല്ലാത്തവർക്ക് ആധുനിക സമൂഹത്തിലേക്ക് ചേക്കേറാവുന്നതാണ്‌. ഇവരുടെ ജീവിത പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളഒരു സിനിമയാണ്‌ വിറ്റ്നസ്. 1985 ൽ ഇറങ്ങിയ ഈ പടത്തിൽൽ ഹാരിസൺ ഫോർഡ് കെല്ലി മെക്ഗിൽസ് ലൂക്കാസ് ഹാസ് ഡാനി ഗ്ലോവർ ബ്രണ്ട് ജെന്നിങ്ങ്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം പീറ്റർ വീയറാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം എഡ്വേർഡ് ഫെൽഡ് മാൻ. വിധവയായ റൈച്ചൽ തന്റെ എട്ടു വയസ്സുകാരനായ മകൻ സാമുവേലുമൊത്ത് തന്റെ സഹോദരിയെ സന്ദർശിക്കാൻ ഫിലഡാൽഫിയയിലേക്കുള്ള യാത്രയിലാണ്‌. വഴിക്കൽ ബാൾട്ടിമ

ജോജി

ഇമേജ്
ലോക്ക് ഡൗണും പോരാത്തതിന് കൂനിന്മേൽ കുരു പോലെ തോരാമഴയും. മടുപ്പ് അതിന്റെ പാരമ്മ്യത്തിലെത്തിയപ്പോൾ സിനിമ കണ്ടാലോ എന്നായി ചിന്ത. ഇന്നലെയും ഇന്നും ഓരോന്ന് കണ്ടു. ഇന്നലെ ഫഹദ് ഫാസിലിന്റെ ജോജിയും ഇന്ന് ബോബൻ കുഞ്ചാക്കോവിന്റെ നായാട്ടും. ആദ്യം ജോജിയുടെ കഥപറയാം..... ഏകാധിപതിയായ പിതാവ് കുട്ടപ്പൻ തന്റെ എഴുപതാമത്തെ വയസിൽ പെട്ടന്ന് പക്ഷാഘാതം ബാധിച്ച് കിടപ്പിലായ സംഭവം ആ ധനിക കുടുംബത്തെ കൊണ്ടെത്തിച്ച ദുരന്തങ്ങളുടെ കഥയാണു ജോജി. പഠനം പൂർത്തിയാക്കാത്ത ഉഴപ്പനായ ജോജി (ഫഹദ് ഫാസിൽ) കുട്ടപ്പന്റെ (വി. പി. സണ്ണി) ഇളയ മകനാണ്. ജോമോൻ (ബാബുരാജ്), ജെയ്‌സൺ (ജോജി മുണ്ടകയം) എന്നിവരാണു മറ്റു മക്കൾ. മക്കളെല്ലാവർക്കും പിതാവിൽ നിന്ന് വല്ലതും കിട്ടിയിട്ടു വേണം ജീവിക്കാൻ. കിടപ്പിലായ പിതാവ് ഉടൻ മരിക്കുകയും തങ്ങൾ സ്വതന്ത്രരാവുകയും ചെയ്യും എന്ന മക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കുട്ടപ്പൻ ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നത് കണ്ട് അക്ഷമനായ മകൻ ജോജി മരുന്ന് മാറിക്കൊടുത്ത് അഛനെ കൊല്ലുകയാണ് .... ജോമോന് അച്ചന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൊന്നത് ജോജിയാണെന്ന് ജോമോൻ തിരിച്ചറിഞ്ഞതോടെ ജൊജി ജോമോനെയും കൊന്നുകളയുന്നു. അവസാനം ജോജ

കാസ്റ്റ് എവേ

ഇമേജ്
    ഉടൻ മടങ്ങിവന്നിട്ട് വേണം കാമുകി കെല്ലിയുമായുള്ള വിവാഹം നടത്താൻ എന്ന ഉദ്ദേശത്തിലായിരുന്നു ചക്ക് നോളന്റ്. അനിവാര്യമായതുകൊണ്ടു മാത്രം‌ പുറപ്പെട്ട ആ യാത്രക്കിടെ അയാൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് ഒരു ദ്വീപിൽ ഒറ്റപ്പെടുകയും നാലു വർഷത്തിനു മേൽ ആ ദ്വീപിൽ ഏകാന്ത വാസം നയിക്കുകയും ചെയ്യേണ്ടിവന്നതിന്റെ വിഹ്വലതകളുടേയും സാഹസികതകളടേയും ഹൃദയഹാരിയായ ചിത്രീകരണമാണ് കാസ്റ്റ് എവേ.  അതോടൊപ്പം പരസ്പരം വിവാഹം കഴിക്കാനുറച്ച് ഒന്നിച്ച് ജീവിച്ചിരുന്നവരിൽ ഒരാളെ പെട്ടന്ന് കാണാതാമ്പോളുണ്ടാകുന്ന വേദനകൾ തുടർന്ന് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അയാൾ  മടങ്ങി വരുമെന്ന പ്രതീക്ഷ തീർത്തും നഷ്ടപ്പെട്ട് മറ്റൊരു വിവാഹം കഴിച്ച് ഒരു കുട്ടിയുമായശേഷം ഒരു സുപഭാതത്തിൽ അപ്രതീക്ഷിതമായി കാമുകൻ മടങ്ങിയെത്തുമ്പോളുണ്ടാകുന്ന സംഘർഷങ്ങളുടേയും പ്രതിസന്ധികളുടേതും കൂടിയാണ് ഈ കഥ. ഇത്തരമൊരു സാഹചര്യത്തിൽ കാമുകീ കാമുകന്മാക്കുണ്ടാകുന്ന അന്തസ്സംഘർഷങ്ങളത്രയും  പടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.... സിസ്റ്റം അനലിസ്റ്റായ ചക്ക് നോളണ്ട്, ഫെഡ്എക്സ് ഡിപ്പോകളിലെ ഉൽ‌പാദനക്ഷമത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ധാരാളം സഞ്ചരിക്കുന്നയാളാണ്.  ടെന്നസിയിലെ മെം

മാൽക്കം എക്സ്.

ഇമേജ്
...وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ  "അല്ലാഹു താന്‍ ഇഛിക്കുന്നവരെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു." പതിനഞ്ച് ദിവസത്തേക്കായിരുന്നു വനവാസം.  ഇനിയും ദിവസം നാല് ബാക്കി. പോരുമ്പോൾ രണ്ട് പുസ്തകങ്ങൾ കരുതിയിരുന്നു.  മൂന്നിലൊന്ന് വായിച്ചു തീർന്ന മാൽക്കം എക്സിന്റെ ആത്മ കഥയും കെപി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകവും. രണ്ടും  കനപ്പെട്ട പുസ്തകങ്ങൾ. വായനക്ക് പണ്ടത്തെയത്ര ഉത്സാഹം കിട്ടുന്നില്ലെങ്കിലും ഒരു കൈനോക്കാമല്ലോ... മാൽക്കം എക്സിന്റെ കഥയാണ് ആദ്യം വായിച്ചു തീർത്തത്. പുസ്തകം എന്നെ ഹാഠാതാകർഷിച്ചു. പരിഭാഷയുടെ പ്രശ്നങ്ങൾ കുറേശ്ശെ ഉണ്ടെങ്കിലും  വായിക്കുന്നവനെ പിടിച്ചിരുത്തുന്ന ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് കോപ്പി അമേരിക്കയിൽ ബെസ്റ്റ് സെല്ലറായതിൽ അതിശയമില്ല... ബാപ്റ്റിസ്റ്റ് സുവിശേഷകൻ ഏൽ ലിറ്റിലിന്റേയും ലൂയിസ് ലിറ്റിലിന്റെയും എട്ട് മക്കളിൽ നാലാമനായ മാൽക്കം തീർത്തും അരക്ഷിതമായ ഒരു ബാല്ല്യമാണ് അനുഭവിച്ചത്. പിതാവ് കൊല്ലപ്പെടുകയും മാതാവ് ഭ്രാന്താശുപതിയിൽ അടക്കപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂൾ ഉപേക്ഷിച്ച മാൽക്കം ചെറുപ്പത്തിലേ നാടു വിട്ട് പല ജോലികളിൽ ഏർപ്പെട്ട് താന്തോന്നിയായി

ദ ഏജ് ഓഫ് അഡ്ലൈൻ The Age of Adaline

ഒരിക്കലും  സംഭവിക്കാത്തത് എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങളെ അല്ലെങ്കിൽ അസം ഭവ്യമായവയെ  മുഷിപ്പില്ലാതെ കേൾക്കുകയോ കാണുകയോ ചെയ്യിക്കുന്നു എന്നതു തന്നെയാണ്‌‌ ഒരു കലാസൃഷ്ടിയുടെ വിജയം... ആ അർത്ഥതിൽ ഈ പടം നന്നായിട്ടുണ്ട്‌എന്നു തന്നെയാണ്‌‌ കരുതേണ്ടത്. യുക്തി വിശ്വാസം എന്നിവക്കുമേൽ ഭാവനയുടെ അധിനിവേശം  .....  *********************************************************************************** ചിരഞ്ചീവിയായിരിക്കുക എന്നത് മനുഷ്യരുടെയൊക്കെ ആഗ്രഹമാണ്‌. പ്രായമാവുക എന്ന സ്വാഭാവിക പ്രക്രിയയെ അതിജയിക്കാൻ മനുഷ്യൻ പല രൂപത്തിൽ ശ്രമിച്ചു കൊണ്ടുമിരിക്കുന്നു. എന്നാൽ വിധിവശാൽ ഒരാളുടെ പ്രായമാകൽ പ്രക്രിയ നിലച്ചു പോയാലോ ? അത് ആ വ്യക്തിയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഭാവനയുടെ  ഉദ്യോഗ ജനകമായ സിനിമാ ആവിഷ്കാരമാണ്‌ The Age of Adaline.  തന്റെ മുപ്പതാമത്തെ വയസിൽ തന്റെ മ്മാതാപിതാക്കളുടെ അടുത്തേക്ക് സ്വയം   കാറോടിച്ചു പോവുകയായിരുന്നു അഡ്ലൈൻ. മഞ്ഞു വീഴുന്ന ആ രാത്രിയിൽ അവൾ ഒരപകടത്തിൽ പെടുകയും തണുത്തുറഞ്ഞ നദിയിലേക്ക് വീഴുകയും ചെയ്യുന്നു. ഹൃദയം നിശ്ചലമായി മിനിറ്റുകൾക്കു ശേഷം  ഉണ്ടായ ഒരു ഇടിമിന്നൽ അവരെ  ജീവിതത്തിലേക്