പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വർഗ്ഗത്തിന്റെ നിറങ്ങൾ ( The color of Paradise)

ഇമേജ്
           സ്വർഗ്ഗത്തിന്റെ നിറങ്ങൾ (The color of Paradise) മുഹമ്മദ് എന്ന അന്ധനായ ബാലന്റെ വിഹ്വലത കളുടേയും ദുഖങ്ങളുടേയും കഥയാണ് കളർ ഓഫ് ഹെവൻ എന്ന മജീദ് മജീദിയുടെ ഇറാനിയൻ സിനിമ . അവൻ ഒരു അന്ധ വിദ്യാലയത്തിൽ പഠിക്കുകയാണ് . സ്കൂളിലെ സമർത്ഥരായ കുട്ടികളിലൊരുവനാണു മുഹമ്മദ് . വേനലവധിയായി . കൂട്ടുകാരുടെ മാതാപിതാക്കളെല്ലാം എത്തി അവരെ സ്നേഹപൂർവ്വം അവരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നേടത്ത് സിനിമ തുടങ്ങുന്നു .   പക്ഷേ മുഹമ്മിതിന്റെ അച്ഛൻ മാത്രം എത്തിയില്ല .‌ അവസാനം അവൻ മാത്രം സ്കൂൾ മിറ്റത്തെ ചാരുപടിയിൽ ബാക്കിയാകുന്നു . ചുറ്റുമുള്ള ശബ്ദങ്ങളൊക്കെ ആസ്വദിച്ചുകൊണ്ട് ഒറ്റക്കിരിക്കവേ അവനൊരു കൊച്ചു കുരുവിയുടെ കരച്ചിൽ കേൾക്കുന്നു . കൂട്ടിൽ നിന്നും വീണു പോയ കിളിയുടെ കരച്ചിലിനോടൊപ്പം അത് കേട്ട് കിളിയെ പിടിക്കാൻ ഓടി വരുന്ന പൂച്ചയുടെ കരച്ചിലും അവൻ കേട്ടു . അവൻ തപ്പിത്തടഞ്ഞ് കിളിയെ കണ്ടെത്തി അതിനെ അതിന്റെ കൂട്ടിൽ തിരിച്ചെത്തിച്ചു വീണ്ടും ബെഞ്ചിൽ വന്നിരിപ്പായി .   നേരമിരുണ്ടു സ്കൂളിൽ നിന്നും മടങ്ങുകയായിരുന്ന സ്നേഹ നിധിയായ അവന്റെ അദ്യാപകൻ ഒറ്റക്കിരിക്ക് ഇരിക്കുക യായിരുന്ന അവനെ സമധാനിപ്പിച്ച് ഹ

ചിൽഡ്രൻസ് ഓഫ് ഹെവൻ

ഇമേജ്
ഒന്നോർത്താൽ കാര്യം നിസ്സാരമാണ്. വെറും ഒരു ജോഡി ചെരിപ്പ്. അതും വളരെ ദരിദ്രയായ പെൺകുട്ടിക്ക് നഷ്ടപ്പെട്ടുപോയ ഒരു ജോഡി ചെരിപ്പിന്റെ കഥ. പക്ഷേ പ്രതിഭാശാലിയായ മാന്ത്രികന്റെ കയ്യിൽ കിട്ടുന്ന വർണ്ണക്കടലാസും വളപ്പൊട്ടുകളും കൗതുകവസ്തുക്കളായി മാറുന്നതു പോലെ ഈ കുട്ടിയുടെ ചെരിപ്പിന്റെ കഥ സുപ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ കയ്യിൽ കിട്ടിയപ്പോൾ ഹൃദയസ്പൃക്കായ ഒരു ചലച്ചിത്രമായ പുനർജ്ജനിച്ചിരിക്കുന്നു...  വളരെ ദരിദ്രരായ മാതാപിതാക്കളുടെ മക്കളാണ് അലിയും അനുജത്തി സാറയും. ചെരുപ്പുകുത്തി ഒരു കൊച്ചു ചെരിപ്പ് സൂക്ഷ്മമായി നന്നാക്കുന്നേടത്ത് തുടങ്ങുന്നു.... ചെരിപ്പുകുത്തിയുടെ അടുത്തുനിന്നും നന്നാക്കി വാങ്ങിയ സാറയുടെ ചെരിപ്പുകൾ ഒരു പൊതിയിലാക്കി പച്ചക്കറിക്കടയുടെ മുന്നിൽ കാലിയായ തക്കാളിപ്പെട്ടികൾക്കിടയിൽ വെച്ച്, അലി ഉരുളക്കിഴങ്ങ് വാങ്ങാൻ കടയിലേക്ക് കയറി. ഉരുളക്കിഴങ്ങ് തെരഞ്ഞെടുക്കുന്നതിനിടെ പുറത്ത് ആക്രിപെറുക്കുന്ന ഒരാൾ പഴയവസ്തുക്കൾക്കൊപ്പം ചെരിപ്പിന്റെ പൊതിയും എടുത്തുകൊണ്ട് പോകുന്നു. ഇതറിയാതെ പുറത്തുവന്ന അലി ചെരിപ്പുകൾ തക്കാളിപ്പെട്ടികൾക്ക് ഇടയിൽ വീണിരിക്കുമെന്ന് കരുതി തിരയവേ പെട്ടികളെല്ലാംകൂ