ഹാച്ചിക്കോ ഒരു നായയുടെ കഥ
ഹാച്ചിക്കോ ഡോഗ് ******************* ഹാച്ചിക്കോ ഡോഗിന്റെ കഥ എനിക്ക് ആദ്യമായി പറഞ്ഞുതന്നത് എന്റെ ഗുരു ശങ്കരൻ കുട്ടി മാഷായിരുന്നു. അദ്ദേഹം സയസും ഇംഗ്ലീഷുമാണ് പഠിപ്പിച്ചിരുന്നത്. ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കാലം വൈകുന്നേരങ്ങളിലുളള ഇംഗ്ലീഷ് സെക്കന്റെ് പിരീഡിൽ ഒരിക്കൽ അദ്ദേഹം ഞങ്ങൾക്ക് ഈ കഥ പറഞ്ഞുതന്നു. ഒരു മനുഷ്യനും അയാൾ വളർത്തിയ നായും തമ്മിലുണ്ടായ അതിശയകരമായ ആത്മബന്ധത്തിന്റെ കഥ. ഈയിടെ ഈ സംഭവത്തെ അടിസ്ഥനമാക്കി നിർമ്മിച്ച ഹാച്ചിക്കോ എന്ന ഇംഗ്ലീഷ് സിനിമ കാണാൻ എനിക്കവസരമുണ്ടായി . വല്ലാത്തിരനുഭൂതിയോടെ ഞാനത് കണ്ടു തീർത്തു. നന്ദിപൂർവ്വം ഞാനെന്റെ ഗുരുവിനെ ഓർത്തു. സ്നേഹപൂർവ്വം എന്റെ സഹപാഠികളെ ഓർത്തു. ഗൃഹാതുരത്വത്തോടെ പൊയ്പോയ ആ കലത്തെ ഓർത്തു... കഥ ഇങ്ങനെയാണ് ..... ബ്രിട്ടനിൽ ഒപ്പേറെ മാസ്റ്ററായ പാർക്കർ തന്റെ ജോലിസ്ഥലത്തു നിന്നു മടങ്ങവേ അയാൾക്കൊരു നായ്കുട്ടിയെ കിട്ടുന്നു. ആരിലും കൗതുക മുണർത്തുന്ന മിടുക്കനായ ഒരു നായ്കുട്ടി. ആർക്കെങ്കിലും നഷ്ടപ്പെട്ടുപോയ പപ്പിയായിരിക്കും എന്നു കരുതി അയാൾ അതിനെ അധികൃതരെ ഏല്പിക്കാൻ ശ്രമിച്ചു. പക്ഷേ അത് അയാളെ വിട്ട് പോകാൻ തയ്യാറല്ലായിരുന്നു.